ഹിന്ദു പാക്കിസ്ഥാൻ വിവാദം: തരൂർ ഹാജരാകണമെന്ന് കൊൽക്കത്ത ഹൈക്കോടതി
വിവാദമായ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ ശശി തരൂരിനോട് ഹാജരാകാൻ കൊൽക്കത്ത ഹൈക്കോടതിയുടെ സമൻസ്. അടുത്ത 14ന് ഹാജരാകാനാണ് നിർദേശം. അഡ്വ. സുമിത് ചൗധരിയാണ് തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്
തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിക്കുന്നതാണെന്നും സുമിത് പരാതിയിൽ പറയുന്നു. പരാതി സ്വീകരിച്ച കോടതി തരൂരിനെതിരെ സമൻസ് അയക്കുകയായിരുന്നു.
2019ൽ ബിജെപി വിജയം ആവർത്തിച്ചാൽ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമർശം. ഇതിനെതിരെ ബിജെപി നേതാക്കൾ രംഗത്ത് വരികയും തരൂർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ താൻ മാപ്പ് പറയില്ലെന്ന് തരൂർ വ്യക്തമാക്കുകയായിരുന്നു
Congress MP Shashi Tharoor summoned by Kolkata Court over his 'Hindu-Pakistan' comment. Advocate Sumeet Chowdhury had filed the case alleging Tharoor's comments had hurt religious sentiments and insulted the Constitution. Tharoor has been asked to appear on August 14 (file pic) pic.twitter.com/5xbT52TG6l
— ANI (@ANI) July 14, 2018