ട്രെയിനപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ റെയിൽവേ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചു; മുഖത്ത് മൂത്രമൊഴിച്ചു
ഉത്തർ പ്രദേശിൽ ട്രെയിൻ പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ റെയിൽവേ പോലീസും ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഷാംലി നഗരത്തിന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയാണ് ഉദ്യോഗസ്ഥർ മർദിച്ചത്. ന്യൂസ് 24 റിപ്പോർട്ടറാണ് ആക്രമണത്തിന് ഇരയായത്.
ഒരാൾ എന്റെ ക്യാമറ താഴെയിട്ടു. അതെടുക്കാൻ ശ്രമിച്ചപ്പോൾ അടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. എന്നെ കെട്ടിയിട്ട ശേഷം മുഖത്ത് മൂത്രമൊഴിച്ചതായും മാധ്യമപ്രവർത്തകൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് ജി ആർ പി ഇൻസ്പെക്ടർ രാകേഷ് കുമാർ, കോൺസ്റ്റബിൾ സഞ്ജയ് പവാർ എന്നിവരെ മൊറാദാബാദ് എസ് പി സസ്പെൻഡ് ചെയ്തു. ആക്രമിച്ചതിന് ശേഷം ഇവർ മാധ്യമപ്രവർത്തകനെ വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ലോക്കപ്പിൽ ഇടുകയും ചെയ്തിരുന്നു.
#WATCH Shamli: GRP personnel thrash a journalist who was covering the goods train derailment near Dhimanpura tonight. He says, "They were in plain clothes. One hit my camera&it fell down. When I picked it up they hit&abused me. I was locked up, stripped&they urinated in my mouth" pic.twitter.com/nS4hiyFF1G
— ANI UP (@ANINewsUP) June 11, 2019